കേരളം

പിണറായി തന്നെ നയിക്കണം, പിബിയിൽ ആവശ്യമുന്നയിച്ച് കേരള ഘടകം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കണമെന്നുള്ള ആവശ്യം പോളിറ്റ് ബ്യൂറോയില്‍ ഉന്നയിച്ച് സംസ്ഥാന ഘടകം. പിബി തീരുമാനം വൈകിട്ട് പ്രഖ്യാപിക്കും.

വൈകുന്നേരം നാലരയേടെ പോളിറ്റ് ബ്യൂറോ യോഗം അവസാനിക്കും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ അധ്യക്ഷതയിലാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുന്നത്.

പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണെന്നും പ്രചാരണം നയിക്കണെന്നുമാണ് സംസ്ഥാന ഘടകം മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. അന്തിമ തീരുമാനം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

75 വയസ് പിന്നിട്ട സാഹചര്യത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയാണ് പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിലനിര്‍ത്തിയിരുന്നത്. ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പിണാറായി വിജയന് ഇളവ് നല്‍കണമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഘടകങ്ങളില്‍ അംഗമാകുന്നതിനാണ് പ്രായപരിധി ബാധകം.

എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയിലാണ് പിണറായി വിജയന് പാര്‍ട്ടി ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത്. പിബി അംഗമായ എ. വിജയരാഘവന്‍ ഉള്‍പ്പെടെ മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരം നാലരയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രഖ്യാപനം നടത്തും

Leave A Comment