വിവാഹ ചടങ്ങിനിടെ 4 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 പേർ റിമാന്‍റിലേക്ക്

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ചൈതന്യ നഗറിലുള്ള ഹാളിൽ വെച്ച്  വിവാഹത്തിന്റെ ഫംഗ്ഷൻ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ പ്രതികൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഇടിക്കട്ട, ഇരുമ്പ് പൈപ്പ് എന്നിവ  കൊണ്ട് എറിയാട് ചൈതന്യ നഗർ സ്വദേശി അണ്ടുരുത്തി വീട്ടിൽ റിജിൽ 39 വയസ്, എറിയാട് സ്വദേശികളായ തളിക്കൽ വീട്ടിൽ ദീപു, പേട്ടിക്കാട്ടിൽ വീട്ടിൽ വിഷ്ണു, രാമൻതറ വീട്ടിൽ വിശാഖൻ എന്നിവരെ  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 

സഹോദരങ്ങളായ എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് 28 വയസ്, ഫ്രോബൽ 29 വയസ്, എറിയാട് നീതിവിലാസം  സ്വദേശി വാഴക്കാലയിൽ വീട്ടിൽ അഷ്ക്കർ 35 വയസ്, എറിയാട് സ്വേദേശികളായ കാരേക്കാട് വീട്ടിൽ ജിതിൻ 30 വയസ്, പള്ളിപറമ്പിൽ വീട്ടിൽ ഷാഫി 29 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് റിജിലിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ  കോടതിയിൽ ഹാജരാക്കും.

ഷാലറ്റിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 3 വധശ്രമക്കേസും 4  അടിപിടിക്കേസുകളുണ്ട്. ഫ്രോബലിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസും 4 അടിപിടിക്കേസുകളുമുണ്ട്. അഷ്കറിന്   കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 3 വധശ്രമക്കേസും 5 അടിപിടിക്കേസും, അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള ഒരു കേസുമുണ്ട്. ജിതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു  അടിപിടിക്കേസുണ്ട്. ഷാഫിക്ക് ഒരു വധശ്രമക്കേസും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ ഒരു കേസും, 2 അടിപിടിക്കേസും, വീടുകയറി ആക്രമണം നടത്തിയതിനുള്ള ഒരു കേസുമുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, പ്രോബേഷണറി എസ് ഐ വൈഷ്ണവ്, എ എസ് ഐ സ്വപ്ന, എസ് സി പി ഒ തോമാച്ചൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave A Comment