‘സംശയാസ്പദമായതെന്തോ നടക്കുന്നുണ്ട്’; സൊനാലി ഫോഗട്ട് അവസാനമായി ഫോണിൽ പറഞ്ഞതിങ്ങനെ
ഗോവ: ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നുമാണ് കുടുംബത്തിന്റെ വാദം. മരണത്തിൻ തൊട്ടു മുൻപുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണിൽ വിളിച്ചിരുന്നു. ‘എനിക്കൊരു കാര്യം പറയാനുണ്ട്. ഇവിടെ സംശയാസ്പദമായ ഒരു കാര്യം നടക്കുന്നുണ്ട്. ഞാൻ വാട്‌സ് ആപ്പിൽ പറയാം’- ഇത്രയും പറഞ്ഞ് ഫോൺ വച്ച സൊനാലി പിന്നീട് വിളിച്ചിട്ടില്ല.
ഗോവയിൽ ഒരു സംഘം ആളഉകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാൽ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
2006 മുൽ ടെലിവിഷൻ അവതാരകയായിരുന്ന സൊനാലി 2016 ൽ ടി.വി ഷോയും 2019 ൽ വെബ് സീരീസും ചെയ്തിട്ടുണ്ട്. 2008 മുതൽ ബിജെപിയിൽ അംഗമാണ്.
Leave A Comment