ജില്ലാ വാർത്ത

എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും

പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകും.ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും.

നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ എ.വി.ഗോപിനാഥ് സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഇദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.

തുടർന്നാണ് ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്. നിയമനത്തിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രി ഫോണിൽ ഇതേക്കുറിച്ച് സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്തും ചെയ്യാൻ തയാറാണെന്നും ഗോപിനാഥ് വ്യക്തമാക്കി.

താൻ ഗുരുവായൂരപ്പന്‍റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയർമാനായിരുന്ന ഡോ.വി.കെ.വിജയൻ കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞിരുന്നു.

Leave A Comment