ജില്ലാ വാർത്ത

കാട്ടുപന്നികൾ ഏത്തവാഴ കൃഷി നശിപ്പിക്കുന്നു; കർഷകർ ആശങ്കയിൽ

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ കാട്ടുപന്നികൾ ഇറങ്ങി ഏത്തവാഴ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. മേഖലയിൽ ഏത്തവാഴകൃഷി വ്യാപകമാണ്. കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ ഇവ കുത്തിമറിച്ചിട്ട ശേഷം വാഴയുടെ കടഭാഗം ഭക്ഷിക്കുകയാണ് ചെയ്യുന്നത്.

കൂട്ടത്തോടെ നശിപ്പിക്കുകയാണ്. മച്ചിങ്ങൽ അപ്പുവിൻ്റെ 18 വാഴകളും, രണ്ടുമാസം മുമ്പ് നട്ട ബംഗ്ലാവുപറമ്പിൽ ലാലന്‍റെ 16 വാഴകളും നശിപ്പിച്ചു. വനമേഖലയോട് ചേർന്നാണ് സാധാരണ കാട്ടുപന്നി ശല്യം ഉണ്ടാകാറുള്ളത്. എന്നാൽ പറവൂർ താലൂക്കിൽ തന്നെ ആദ്യമായിട്ടാണ് കാട്ടുപന്നിയുടെ ശല്യം റിപ്പോർട്ട് ചെയ്യുന്നത്.

കൃഷി നാശം സംഭവിച്ചതിന്‍റെ തൊട്ടടുത്ത വീട്ടുമുറ്റത്ത് ദിവസങ്ങൾക്ക് മുമ്പ് കാട്ടുപന്നിയെ കണ്ടതായി വിട്ടുടമസ്ഥൻ പറഞ്ഞു. കാട്ടുപന്നി തകർത്ത കൃഷിയിടങ്ങൾ പുത്തൻവേലിക്കര പഞ്ചായത്ത് കൃഷി ഓഫീസർ ടി.ഒ. ബെന്നി, വാർഡംഗം ബി.എ. സന്ദീപ് എന്നിവർ സന്ദർശിച്ചു.

Leave A Comment