കേരളം

സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധിക്ക് തത്വത്തിൽ അംഗീകാരം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധിക്ക് തത്വത്തിൽ അംഗീകാരം. ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനം സർവീസ് സംഘടനകൾ അംഗീകരിക്കുകയായിരുന്നു. പ്രവർത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു.

എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്നും അവധി വെട്ടിച്ചുരുക്കാനാകില്ലെന്നും സംഘടനാ പ്രതിനിധികൾ നിലപാടെടുക്കുകയായിരുന്നു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സംഘടനാ പ്രതിനിധികൾ നിലപാട് പറഞ്ഞത്.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രശ്നം പ്രത്യേകം പരിഗണിക്കണമെന്ന് സംഘടനാ പ്രതിനിധികൾ ആവശ്യപ്പട്ടു. എന്നാൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം അവധി വെട്ടിചുരുക്കുന്നതിൽ ആവശ്യമെങ്കിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

Leave A Comment