കേരളം

എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി സർക്കാർ ഉത്തരവിറക്കി. പകരം മുൻ ഡിജിപി നിതിൻ അഗർവാളിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. സായുധ പോലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും അജിത് കുമാറിൽ നിന്ന് നീക്കിയിട്ടുണ്ട്.

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ അജിത് കുമാറിനെ ഹോം ഗാർഡ്സ് ഡയറക്ടറായി നിയമിച്ചു. താരതമ്യേന പ്രാധാന്യം കുറഞ്ഞ പദവിയാണിത്. കഴിഞ്ഞ കുറച്ചു കാലമായി എം.ആർ. അജിത് കുമാറിനെതിരെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും ആഭ്യന്തര വകുപ്പിലെ അഴിച്ചുപണികളുമാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരത്തെ വലിയ ചർച്ചയായിരുന്നു.

ബിഎസ്എഫ് ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് കേരള കേഡറിലേക്ക് മടങ്ങിയെത്തിയ നിതിൻ അഗർവാളിന് നൽകുന്ന പ്രധാന ചുമതലയാണിത്. നേരത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അജിത് കുമാറിനെ മാറ്റിയതോടെ സായുധ പോലീസ് ബറ്റാലിയന്‍റെ ചുമതല ഐ.ജി ഹർഷിത അത്തല്ലൂരിക്ക് നൽകി.

Leave A Comment