കേരളം

'ദൈവത്തെ പോലും വെറുതെ വിട്ടില്ല'; ശങ്കരദാസിന് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീംകോടതിയെ സമീപിച്ച ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് തിരിച്ചടി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് കേസിനെ കുറിച്ച് സുപ്രീംകോടതി വിമർശനവും ഉന്നയിച്ചു. 

സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്വമുണ്ടെന്ന് നിരീക്ഷിച്ച പരമോന്നതകോടതി ശബരിമലയിൽ നടന്നത് വലിയ ക്രമക്കേടെന്നും പറഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

നിലവിലെ ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ അക്കാര്യം കേൾക്കാമെന്നും സുപ്രീം അറിയിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തുള്ള അനുകമ്പയുണ്ടെന്ന് കോടതി അറിയിച്ചു.

ഹൈക്കോടതി പരാമർശങ്ങൾ നീക്കാനാണ് ശങ്കരദാസ് സുപ്രീംകോടതിയിൽ എത്തിയതെങ്കിലും വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. 2019ലെ ദേവസ്വം ബോർഡ് മെമ്പർമാരായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ഇരുവർക്കുമെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശങ്കരദാസ് സുപ്രീംകോടതിയിലെത്തിയത്.

Leave A Comment