രാഷ്ട്രീയം

16 മണ്ഡലങ്ങൾ ആവശ്യപ്പെടും; യുവ പ്രാതിനിധ്യത്തിലുറച്ച് യൂത്ത് കോൺഗ്രസ്

കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

എറണാകുളം ഡിസിസി ഓഫീസിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ യോഗം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും, ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും, ആറൻമുളയിൽ അബിൻ വർക്കിയെയും മത്സരിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ കെ.എം. അഭിജിത്തിനെ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിപ്പിക്കണമെന്നാണ് നിർദേശം. 

ജിൻഷാദ് ജിന്നാസിനായി അരൂർ മണ്ഡലവും ജോമോൻ ജോസിന് തൃക്കരിപ്പൂരും ആവശ്യപ്പെടുമ്പോൾ ജയഘോഷിനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.

Leave A Comment