മാളയിലെ ഗുണ്ടാ ആക്രമണം: മൂന്ന് പ്രതികൾ പിടിയിൽ
മാള :വലിയപറമ്പിൽ ഇന്നലെ വൈകീട്ട് ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രമോദ് (29) ,വലിയപറമ്പ് സ്വദേശികളായ പള്ളിയിൽ വീട്ടിൽ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടിൽ
രാജീവ് (42) എന്നിവരെയാണ് മാള എസ് എച്ച്ഒ സജിൻ ശശി അറസ്റ്റു ചെയ്തത്. ഇന്നലെ വൈകീട്ട് വലിയപറമ്പ് ബ്ലോക്ക് ഓഫീസിനു സമീപം അരിയംവേലിൽ വീട്ടിൽ സഹജനെയാണ് പ്രതികള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ലഹരി ഉപയോഗിച്ച് ഗുണ്ടകൾ പരസ്പരം വഴക്കു കൂടുന്ന സമയം ഇവരുടെ സമീപത്തുകൂടി പോയപ്പോൾ പ്രതികൾ അനാവശ്യമായി സഹജനെ മർദ്ദിക്കുകയായിരുന്നെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ
സഹജൻ സമീപത്തുള്ള കളള് ഷാപ്പിലേക്ക് ഓടിക്കയറിയപ്പോൾ പ്രതികളും ഷാപ്പിൽ കയറി അവിടെ ഉണ്ടായിരുന്ന കളള് കുപ്പി കൊണ്ട് സഹജന്റെ തലക്ക് അടിച്ചതായും പറയുന്നു .
വധശ്രമമടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളും മാള സ്റ്റേഷൻ റൗഡിയും, കാപ്പ നിയമം പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയയാളുമാണ്
പ്രമോദ് . പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
.പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോസ്ഥൻ മുരുകേഷ് കടവത്ത് , എ.എസ്.ഐ I റോജു എന്നിവരാണ് ഉണ്ടായിരുന്നത്
Leave A Comment