ജില്ലാ വാർത്ത

മാങ്ങാക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍; നാട്ടുകാര്‍ തുരത്തി

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. നാട്ടുകാര്‍ ബഹളം വച്ചതോടെ മാങ്ങാക്കൊമ്പന്‍ എന്ന ആന വനത്തിലേക്ക് കയറി.

രാവിലെ ആറരയോടെ ഷോളയൂരിലെ ചാവടിയൂര്‍ ഊരിന് സമീപയാണ് മാങ്ങാക്കൊമ്പന്‍ ഇറങ്ങിയത്. കൃഷിയിടത്തില്‍ ഏറെ നേരം നിലയുറപ്പിച്ചെങ്കിലും കൃഷിയൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് വിവരം.

മാങ്ങയാണ് കൊമ്പന്‍റെ ഇഷ്ടഭക്ഷണം. മാങ്ങയുടെ സീസണായതിനാല്‍ ഇടയ്ക്കിടെ നാട്ടിലിറങ്ങി മാവിന്‍റെ ചില്ലയൊടിച്ച് മാങ്ങ ഭക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയും രണ്ട് തവണ കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു.

Leave A Comment