ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അന്വേഷണവുമായി അധികൃതര്‍
തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അന്വേഷണവുമായി അധികൃതര്‍. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയെയും കേശവൻ കുട്ടി എന്നി മറ്റൊരാനെയെയുമാണ് പാപ്പാൻ മര്‍ദ്ദിക്കുന്നത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു മർദ്ദനം.
വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്ന് ആനകളാണ് ദൃശ്യങ്ങളിലുള്ളത്. ഇതില്‍ കാലിന് പ്രശ്നമുള്ള ഗജേന്ദ്ര എന്ന പേരുള്ള ആന നടക്കുന്നതിന്‍റെ ദൃശ്യം മറ്റ് രണ്ട് ആനകളെയും മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്താണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തിന്‍രെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, പുതിയ ദൃശ്യങ്ങൾ അല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. കുളിപ്പിക്കാൻ കിടക്കാൻ കൂട്ടാക്കാത്ത ആനയെ പാപ്പാൻ വടിക്കോലുപയോഗിച്ച് തല്ലുകയായിരുന്നു. മര്‍ദ്ദനമേറ്റ രണ്ട് ആനകളെയും ഡോക്ടര്‍മാരെത്തി പരിശോധിച്ചു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഗുരുവായൂര്‍ ദേവസ്വത്തിന് കൈമാറിയതായും ആനക്കോട്ട അധികൃതര്‍ അറിയിച്ചു.
Leave A Comment