അടുക്കള അടച്ച് ഹോസ്റ്റലുകള്‍ : ഭക്ഷണ പ്രതിസന്ധി രൂക്ഷം
കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ സ്വകാര്യ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടലിലേക്ക്. ജില്ലയിലെ 2,500 ഓളം സ്ഥാപനങ്ങളില്‍ കഴിയുന്ന ഒന്നര ലക്ഷത്തോളം ആളുകള്‍ ഇതോടെ പ്രതിസന്ധിയിലാകും.
പാചകവാതകം തീര്‍ന്നതോടെ പലയിടങ്ങളിലെയും അടുക്കള അടച്ചുതുടങ്ങി. പ്രതിസന്ധി തുടര്‍ന്നാൽ ഹോസ്റ്റലുകളും അടച്ചിടേണ്ട അവസ്ഥവരുമെന്ന് ഹോസ്റ്റല്‍ ഉടമകള്‍ പറയുന്നു. ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ക്കും സിലിണ്ടറുകള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുകളില്‍ പാചകവാതകം എത്തിക്കാനും ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ഭക്ഷണ സുരക്ഷ ഉറപ്പാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരുടെ ആവശ്യം. ഹോസ്റ്റലുകള്‍ക്ക് ഗ്യാസ് വിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഹോസ്റ്റല്‍ ഓണേഴ്സ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പാചകവാതക വിതരണക്കാരെ നേരില്‍ കണ്ട് ദുരിതം അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. എല്‍പിജി ക്ഷാമമില്ലെന്നാണ് അധികൃതരുടെ മറുപടി. പ്രതിസന്ധി മുന്നില്‍ കണ്ട് സിലിണ്ടറുകള്‍ പൂഴ്ത്തിവയ്ക്കുകയാണോ എന്ന സംശയവും ഹോസ്റ്റല്‍ ഉടമകള്‍ ഉന്നയിക്കുന്നു.
Leave A Comment