ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: ഫസ്റ്റടിച്ച് എറണാകുളം ജില്ല
കൊച്ചി: ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 87.55 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാമതെത്തി ജില്ല. 199 സ്കൂളുകളില്‍ നിന്ന് 30,496 കുട്ടികള്‍ പരീക്ഷയെഴുതയതില് 26,698 പേര് ഉപരിപഠനത്തിന് യോഗ്യതനേടി. 3,121 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഒരു സ്പെഷല്‍ സ്കൂള്‍ ഉള്‍പ്പെടെ ഏഴ് സ്കൂളുകളാണ് ജില്ലയിൽ നൂറു ശതമാനം വിജയം സ്വന്തമാക്കിയത്. എസ്എസ്എല്‍സി പരീക്ഷാഫലത്തിലും ജില്ല ഇക്കുറി ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. 87.46 ശതമാനമായിരുന്നു അന്ന് വിജയ ശതമാനം.മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ല ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. 79.59 ശതമാനം വിജയം നേടിയാണ് ജില്ലയുടെ നേട്ടം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. പരീക്ഷയെഴുതിയ 539 കുട്ടികളില്‍ 429 പേര് വിജയിച്ചു. 42 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 13 പേര്‍ക്കുമാത്രമായിരുന്നു എ പ്ലസ് നേടാനായത്.
ഓപ്പണ്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1315 പേരില്‍ 820 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 62.36 ശതമാനമാണ് വിജയം നേടി രണ്ടാമതാണ്. 18 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,097 പേര് പരീക്ഷയെഴുതിയതില്‍ 1,102 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 57.79 ശതമാനമായിരുന്നു വിജയം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ (വിഎച്ച്എസ്ഇ) 76.01 ശതമാനം വിജയമാണ് ജില്ലയിലുള്ളത്. 2,539 പേര് പരീക്ഷയഴുതിയതില് 1,793 പേര് ഉരിപഠനത്തിന് യോഗ്യത നേടി.
Leave A Comment