ദുബായ്- ബഹ്റിനിൻ സര്‍വീസ് ഇല്ല; കൊച്ചിയില്‍ റദ്ദാക്കിയത് 44 സര്‍വീസുകള്‍
കൊച്ചി: ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 4.30ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കിയിരുന്നു. 2.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സി്ന്റെയും രണ്ടു വിമാനങ്ങള്‍ ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു.
ദുബായില്‍നിന്ന് അഞ്ചു വിമാനങ്ങള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പുലര്‍ച്ചെ 1.25ന് ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സിന്റെയും രണ്ടു വിമാനങ്ങളും മൂന്നിന് എമിറേറ്റ്സിന്റെ മറ്റൊരു വിമാനവും എത്തി. 7.15നും 8.5നും എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങള്‍ കൂടി എത്തി.
ഇതിനു ശേഷം ദുബായില്‍നിന്ന് എത്തേണ്ട നാല് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍നിന്നു യാത്ര തിരിക്കേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 44 വിമാന സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും റദ്ദാക്കിയിട്ടുണ്ട്.
ദുബായ് കൂടാതെ കുവൈറ്റ്, അബുദാബി, ബഹ്റൈന്‍, റാസല്‍ഖൈമ, ദോഹ, മസ്കറ്റ്, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തേണ്ട 27 സര്‍വീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയില്‍നിന്നു വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 17 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ബഹ്റൈനിലേക്കു സര്‍വീസ് ഇല്ല. ബഹ്റൈനില്‍നിന്നും സര്‍വീസില്ല.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ബഹ്റൈനില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഇന്നലെ നടന്നിരുന്നു. രാജ്യത്തു കുടുങ്ങിയ 192 മലയാളികള്‍ ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ എത്തി.
Leave A Comment