തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി
തിരുവനന്തപുരം: തൃശൂർപൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. നടന്നത് ഉഗ്ര സ്ഫോടനമാണ്.
തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിനെ എറണാകുളത്ത് നിന്ന് എത്തിക്കും. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുക വെല്ലുവിളി നിറഞ്ഞതാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും നിതിൻ അഗർവാൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നാണ് ആദ്യസ്ഫോടനം ഉണ്ടായത്. പിന്നീട് രണ്ടു മണിക്കൂറോളം തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. വൈകുന്നേരം ആറോടെ തീ പൂർണമായി അണച്ചു. സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്.
പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നുണ്ട്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയതെന്നും ഫയർഫോഴ്സ് മേധാവി വ്യക്തമാക്കി.
Leave A Comment