ജില്ലാ വാർത്ത

കനത്ത ചൂടിൽ വെന്തുരുകി തൃശൂർ; ജില്ലയിൽ ഇന്നു യെല്ലോ അലർട്ട്

തൃശൂർ: അൾട്രാവയലറ്റ് സൂചികയും അന്തരീക്ഷതാപനിലയും അനിയന്ത്രിതമായി ഉയർന്നതോടെ ചൂടിൽ വെന്തുരുകി തൃശൂർ. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടക്കം സംസ്ഥാനത്തെ ഒന്പതു ജില്ലകളിൽ അതീവജാഗ്രതയുടെ ഭാഗമായി ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു ചൂട് 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടുത്ത ചൂട് കണക്കിലെടുത്തു നഗരത്തിൽ ഇന്നലെ പകൽസമയത്തെ തിരക്ക് ഗണ്യമായി കുറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കിയും കുട, തൊപ്പി എന്നിവ ഉപയോഗിച്ചും വെയിലേൽക്കാത്ത ഭാഗങ്ങളിൽ അഭയം തേടിയുമാണ് ഭൂരിഭാഗം ആളുകളും കടുത്ത ചൂടിൽ‌നിന്ന് താത്കാലിക ആശ്വാസം കണ്ടെത്തിയത്. വരുംദിവസങ്ങളിലും ചൂട് ഇതേനിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അന്തരീക്ഷത്തിൽ ഈർപ്പമുള്ള വായു തുടരുന്നതിനാൽ മലയോരമേഖലകളിലൊഴികെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത. തുടർച്ചയായി കൂടുതൽ സമയം നേരിട്ടു വെയിലേൽക്കുന്നതു സൂര്യാതപം, സൂര്യഘാതം, വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പുനൽകുന്നു. നിർജലീകരണം ഒഴിവാക്കാൻ ദാഹംതോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണമെന്നു നിർദേശമുണ്ട്.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു കാലാവസ്ഥാകേന്ദ്രം കർശനനിർദേശം നൽകി.

Leave A Comment