കേരളം

മഴക്കെടുതി: അടിയന്തര ദുരിതാശ്വാസത്തിന് പണം അനുവദിക്കണമെന്ന് സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകാൻ സർക്കാർ ക്രമീകരണമൊരുക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാ യുഡിഎഫ് പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വ്യാപകമായി പനി പടരുന്പോഴും കണക്കുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. കോവിഡ് മരണങ്ങൾ മറച്ച് വച്ച അതേരീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കുകൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. പനിക്കണക്ക് മറച്ച് വയ്ക്കുകയെന്ന നടപടി മാത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും അടിയന്തര നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave A Comment