നവകേരള സർവേ നീട്ടി ; വീടു സന്ദർശനത്തിന് 7.50 രൂപ
തിരുവനന്തപുരം: നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ കാലാവധി നീട്ടി. ഫെബ്രുവരി 28 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണു മാർച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയത്.
വീടു സന്ദർശിക്കുന്ന വോളന്റിയർക്ക് 7.50 രൂപ സർക്കാർ നൽകും. രണ്ടു പേര് ഒരുമിച്ചാണെങ്കില്‍ പത്തു രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. 20 കോടി രൂപ ചെലവിട്ട് നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പിന്നീട് സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം വീട് സന്ദർശനത്തെ പ്രതിപക്ഷം വിമർശിച്ചു. സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Leave A Comment