ശബരിമല സ്വർണക്കൊള്ള: കളവുപോയത് 1.7 കിലോ സ്വര്‍ണം?
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നും കട്ടിളപ്പാളിയില്നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൊത്തം കണക്കെടുപ്പ് പൂര്‍ത്തിയാകുന്നു. 1.7 കിലോഗ്രാം സ്വര്‍ണത്തിന്റെ കണക്കാണ് പ്രാഥമികമായി പുറത്തുവരുന്നത്.
വിഎസ്എസ് സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി വന്നതിനുശേഷമേ അന്തിമ കണക്ക് ലഭിക്കൂ. ഇതായിരിക്കും കോടതിയെ അറിയിക്കുക. ദ്വാരപാലക ശില്പ പാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്.
900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുടെ മൊഴി. വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വര്‍ണത്തിന്റെ പ്രാഥമിക കണക്ക് പുറത്തുവരുന്നത്.
ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലേക്കാണ് കഴിഞ്ഞദിവസം ശേഖരിച്ച സ്വര്‍ണം അയയ്ക്കുന്നത്. ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്ന് കൊല്ലം കോടതിയില്‍ നല്‍കും. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട വിവരങ്ങള്‍ ചോദ്യാവലിയായി തയാറാക്കി നല്‍കുന്നുമുണ്ട്.
Leave A Comment