രാഷ്ട്രീയം

ട്വന്‍റി 20 സ്ഥാനാർത്ഥി നിർണയത്തിന് പിന്നിലും 'തെരഞ്ഞെടുപ്പ് ഡീൽ';വി.ഡി. സതീശൻ

തിരുവനന്തപുരം: എൻ‌ഡി‌എ സഖ്യത്തിന്‍റെ ഭാഗമായി ട്വന്‍റി20-യെ മുൻനിർത്തി ബി‌ജെ‌പി നടത്തുന്ന നീക്കങ്ങൾ സി‌പി‌എമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ. ട്വന്‍റി20 മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ സി‌പി‌എം ബോധപൂർവം ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയത് ഇതിന് തെളിവാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പാലക്കാട് ബി‌ജെ‌പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ സഹായിക്കാൻ എൽ‌ഡി‌എഫ് സ്വതന്ത്രനായി എൻ.എം.ആർ. റസാഖിനെ (ഹോട്ടൽ വ്യവസായി) നിർത്തിയത് വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്ന് സതീശൻ പറഞ്ഞിരുന്നു. "പത്ത് മണ്ഡലങ്ങളിലെങ്കിലും സി‌പി‌എമ്മും ബി‌ജെ‌പിയും തമ്മിൽ കൃത്യമായ ധാരണയുണ്ട്.

ബി‌ജെ‌പി വോട്ടുകൾ സി‌പി‌എമ്മിന് നൽകുന്നതിന് പകരമായി, ചിലയിടങ്ങളിൽ ബി‌ജെ‌പിയെ സഹായിക്കാൻ ദുർബലരായ സ്ഥാനാർത്ഥികളെ സി‌പി‌എം നിർത്തിയിരിക്കുന്നു. ട്വന്‍റി20യ്ക്ക് യഥേഷ്ടം സീറ്റുകൾ നൽകിയത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സി‌പി‌എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. യുഡിഎഫിന്‍റെ തോൽവി ഉറപ്പായതുകൊണ്ടാണ് ഇത്തരം 'ഡീൽ' കഥകൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment