രാഷ്ട്രീയം

സിപിഎമ്മും കോണ്‍ഗ്രസും വർഗീയത പരത്തുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം-കോണ്‍ഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എ.കെ. ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണ്. മുസ്ലീം വോട്ടിനു വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് ബാലനെന്നും സുരേന്ദ്രൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ സിപിഎമ്മിന്‍റെ മുൻകാല നിലപാടുകൾ എല്ലാം വിഴുങ്ങുകയാണ്. നഗ്നമായ വർഗീയ പ്രീണനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഇംഗ്ലണ്ടിൽ ക്രിസ്തുമതം തകർന്നെന്ന ഗോവിന്ദന്‍റെ പരാമർശം മതമൗലികവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുകയാണ്. ലീഗ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നവരായി കോണ്‍ഗ്രസ് മാറി. സമസ്തയുടെ കൈയിലെ കളിപ്പാട്ടങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും അധഃപതിച്ചു.

ഇരുപാർട്ടികളിലെയും മതേതരവാദികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave A Comment