രാഷ്ട്രീയം

യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു; യുദ്ധം ജയിക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സ്ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ യോഗം ചേരുകയാണ്. നാളെയോ മറ്റന്നാളോ ആയി പൂർണരൂപത്തിലുള്ള പട്ടിക പുറത്തിറക്കുമെന്ന് സതീശൻ അറിയിച്ചു. ചില സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉള്ളതാണ് പ്രഖ്യാപനം വൈകാൻ കാരണം. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നും ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്നും സതീശൻ അവകാശപ്പെട്ടു.

എൽഡിഎഫിന്‍റെ അഴിമതി ഭരണത്തിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാധാന്യം നൽകുന്ന പട്ടികയായിരിക്കും കോൺഗ്രസിന്‍റേത്. വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും ഗ്രൂപ്പ് താത്പര്യങ്ങൾ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment