ബിജെപി അംഗം വിട്ടുനിന്നു; വേലൂർ പഞ്ചായത്ത് നറുക്കെടുപ്പിൽ യുഡിഎഫിന്
തൃശ്ശൂർ: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുളള വേലൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സ്വപ്ന രാമചന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.എൽ.ഡി.എഫിലെ ശുഭ അനിൽകുമാറായിരുന്നുഎതിർ സ്ഥാനാർത്ഥി.വോട്ടെടുപ്പിൽ തുല്യത വന്നതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.
ആകെ 19 സീറ്റിൽ 9 എൽ.ഡി.എഫും 9 യു.ഡി.എഫും 1 ബി.ജെ.പിയുമാണുള്ളത്. ബി.ജെ.പി അംഗം എ.ജി.രഞ്ജീവ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ഇതോടെ എൽ.ഡി.എഫിന് 9 വോട്ട് യു.ഡി.എഫിന് 9 വോട്ടും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്.
2015 ലും 2020 ലും എൽ.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സ്വപ്ന രാമചന്ദ്രന്റെ വിജയത്തോടെ ഭരണം കോൺഗ്രസിന് ലഭിച്ചു.
മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ സ്വപ്ന രാമചന്ദ്രൻ ഇത് നാലാം തവണയാണ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Leave A Comment