കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പുത്തൻചിറയിൽ മരങ്ങൾ നിലംപൊത്തി
പുത്തൻചിറ: കനത്ത മഴയിൽ ഗ്രാമീണ മേഖലയിൽ നാശനഷ്ടങ്ങൾ തുടരുന്നു. ഇന്ന് രാവിലെ പുത്തൻചിറയിൽ പത്ത് മണിയോട് കൂടി ഉണ്ടായ കാറ്റിൽ പിണ്ടാണി പേന്തുരുത്തിൽ താമസിക്കുന്ന തിട്ടയിൽ കൃഷ്ണന്റെ വീടിനോട് ചേർന്ന് മരങ്ങൾ ഒടിഞ്ഞ് വീണു. ആർക്കും അപകടമില്ല. പത്തനംതിട്ട, ആലപ്പുഴ എറണാകുളം ജില്ലകളില്‍ വ്യാപക മഴ തുടരുകയാണ്.പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരുനാട് പഞ്ചായത്തിലെ കോസ്‌വേകള്‍ മുങ്ങി.
ഇതോടെ കുറുമ്പന്മൊഴിയിൽ 350 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
റാന്നി ചുങ്കപ്പാറയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഗവിയിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു.
എറണാകുളത്ത് നഗര-ഗ്രാമ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ക്വാറി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്നതോടെ ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ചേര്‍ത്തല നഗരത്തിന്‍റെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്.
കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു. ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തൃശൂര്‍ പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടപ്പള്ളിയില്‍നിന്ന് പാലാരിവട്ടം ജംഗ്ഷനിലേക്ക് വരുന്ന വണ്‍വേ റോഡിലാണ് സംഭവം. വലിയ ശബ്ദത്തോടെ മരം കടപുഴകി വീഴുകയായിരുന്നു. മരത്തിന്‍റെ ചില്ലകള്‍ വീണ് സമീപത്തെ കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Leave A Comment