ദൃശ്യങ്ങൾ സാക്ഷി; ഗൺമാൻമാർക്ക് 'സ്കെച്ച്' ഇട്ട് എസ്ഐടി
തിരുവനന്തപുരം: നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നിർണായക നീക്കവുമായി എസ്ഐടി. മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജയ്ഹിന്ദ് ടിവി കാമറാമാൻ ജോജി ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി.
ഈ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവാണ്. നിലവിൽ ജോജിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലാണ്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. മൊഴി നൽകുന്നതിനെതിരേ ജോജിക്ക് ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
2023 ഡിസബർ 15ന് ആലപ്പുഴയിൽവെച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റത്. എ.ഡി.തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവ ദിവസം മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധക്കാരെ നിയന്ത്രിച്ചിരുന്നു.
എന്നാൽ ഇതിനുശേഷം വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽകുമാറും സന്ദീപും ചേർന്ന് പ്രതിഷേധക്കാരെ മർദിക്കുകയായിരുന്നു. എ.ഡി.തോമസ് എംഎൽഎയുടെയും അജയ്യുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
Leave A Comment