ഓപ്പറേഷന് മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ 253 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
460 സ്ഥാപനങ്ങളിലാണ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്. 110 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബില്‍ പരിശോധിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി 285 സാമ്പിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ഏറ്റവും കൂടുതല്‍ കേടായ മത്സ്യം പിടിച്ചത് എറണാകുളം ജില്ലയിൽ നിന്നാണ്. 130 കിലോ മത്സ്യമാണ് ജില്ലയിൽ നിന്നും മാത്രം പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ച് സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു.
Leave A Comment