സിനിമ

ഹേമാ കമ്മിറ്റി റിപ്പോർട്ട്: 'അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതർ'

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്‌ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമർ സിനിമയ്ക്കില്ല

കാണുന്നതൊന്നും വിശ്വസിക്കാനാകില്ല

സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ വിട്ടുവീഴ്ച‌കൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു

വിട്ടുവീഴ്ച്‌ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കും

ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.

സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ

താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.

വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും

നിർബന്ധിക്കും

വിട്ടുവീഴ്‌ച ചെയ്യാൻ സമ്മർദ്ദം

സിനിമ മേഖലയിൽ വ്യാപക ചൂഷണം

അവസരം കിട്ടാൻ വിട്ടുവീഴ്‌ച ചെയ്യണം

പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്

അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതർ

സംവിധായകർക്കെതിരേയും മൊഴി

ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദം

വിസമ്മതിച്ചാൽ ഭീഷണി

നഗ്നതാപ്രദർശനവും വേണം

മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം

ചൂഷണം ചെയ്യുന്നവരിൽ പ്രധാനനടൻമാരും

എതിർക്കുന്നവർക്ക് സൈബർ ആക്രമണമുൾപ്പെടെയുള്ള ഭീഷണികൾ

വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും

വഴങ്ങാത്തവർക്ക് ശിക്ഷയായി രംഗങ്ങൾ ആവർത്തച്ചെടുക്കും

ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു.

പ്രൊഡക്ഷൻ കണ്ടട്രോളർ വരെ ചൂഷകരാകുന്നു

രാത്രികാലങ്ങളിൽ വന്ന് മുറികളിൽ മുട്ടിവിളിക്കും

വാതിൽ തുറന്നില്ലെങ്കിൽ ശക്തമായി ഇടിക്കും

സെറ്റിൽ ശുചിമുറിയുൾപ്പെടെയുള്ള സൗകര്യമില്ലാത്തതിനാൽ വെള്ളം പോലും

കുടിക്കാതെ പിടിച്ചു നിൽക്കും.

പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി

സിനിമയിൽ കാസ്റ്റ് ചെയ്‌തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും.

17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു

ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

Leave A Comment