ക്രൈം

ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

ആളൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ആളൂർ തിരുത്തിപ്പറമ്പ് എടപ്പറമ്പിൽ 41 വയസുള്ള  കൃപാകരനാണ് പ്രതി.
 
കോവിഡ് കാലത്ത് ബാലികയ്ക്ക് വീട്ടിൽ അഭയം നൽകി പീഡിപ്പിച്ച കേസിലാണ് ശിക്ഷ  . വിവിധ വകുപ്പുകളിലായി 18 വർഷവും 1 മാസവും കഠിനതടവും 1,51,500/- രൂപ പിഴയും കോടതി ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക കോടതി  സ്പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും 9 ദിവസവും കൂടി അധികതടവ് അനുഭവിക്കണം. 

2020 മാർച്ച് മുതൽ ഏപ്രിൽ വരെയാണ് അതിജീവിത പീഡനത്തിനിരയായത്. ആളൂർ മുൻ ഐ എസ് എച്ച് ഓ  സിബിൻ, എസ് ഐ  സത്യൻ, ജി എസ് ഐ  സൈമൺ, ജി എ എസ് ഐ  ടെസ്സി എന്നിവരാണ് കേസന്വേഷിച്ചത്.  പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ  പബ്ലിക് പ്രോസിക്യൂട്ടർ   അഡ്വക്കേറ്റ് ടി  ബാബുരാജ് ഹാജരായി.

Leave A Comment