ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ
ആളൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ആളൂർ തിരുത്തിപ്പറമ്പ് എടപ്പറമ്പിൽ 41 വയസുള്ള കൃപാകരനാണ് പ്രതി.
കോവിഡ് കാലത്ത് ബാലികയ്ക്ക് വീട്ടിൽ അഭയം നൽകി പീഡിപ്പിച്ച കേസിലാണ് ശിക്ഷ . വിവിധ വകുപ്പുകളിലായി 18 വർഷവും 1 മാസവും കഠിനതടവും 1,51,500/- രൂപ പിഴയും കോടതി ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും 9 ദിവസവും കൂടി അധികതടവ് അനുഭവിക്കണം.
2020 മാർച്ച് മുതൽ ഏപ്രിൽ വരെയാണ് അതിജീവിത പീഡനത്തിനിരയായത്. ആളൂർ മുൻ ഐ എസ് എച്ച് ഓ സിബിൻ, എസ് ഐ സത്യൻ, ജി എസ് ഐ സൈമൺ, ജി എ എസ് ഐ ടെസ്സി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി ബാബുരാജ് ഹാജരായി.
Leave A Comment