ജില്ലാ വാർത്ത

തൂഫാനു തുടക്കമിട്ട് സിറ്റി പോലീസ്; തൃശൂർ റെയിൽവേ സ്റ്റേഷനിൽ കർശന പരിശോധന

തൃശൂർ: ലഹരിക്കെതിരേയുള്ള കർമപദ്ധതിയായ തൂഫാൻ - ദി നാർക്കോട്ടിക് ഹണ്ടിനു തൃശൂർ സിറ്റി പോലീസ് തുടക്കമിട്ടു. സംസ്ഥാനവ്യാപകമായി ഒരേസമയം ആരംഭിച്ച കനത്ത പരിശോധനകളുടെ ഭാഗമായാണ് തൃശൂർ സിറ്റി പോലീസ് ജില്ലയിലെ ആദ്യ റെയ്ഡ് തൃശൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയത്. ഇന്നലെ വൈകീട്ട് മൂന്നിന് ആരംഭിച്ച് ആറുവരെ നീണ്ട പരിശോധനയിൽ അന്യസംസ്ഥാന ട്രെയിനുകളിലെത്തിയവരെ വിശദമായി പരിശോധിച്ചതിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന്‍റെ നിർദേശപ്രകാരം നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ പി. ഷിബുവിന്‍റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സബ് ഇൻസ്പെക്ടർ വിജിത്തിനോടൊപ്പം ഡാൻസാഫ് സ്ക്വാഡും ഈസ്റ്റ് സബ് ഇൻസ്പെക്ടർ ഹരീന്ദ്രനോടൊപ്പം തൃശൂർ സബ് ഡിവിഷൻ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും നാർക്കോട്ടിക് സെൽ, ഡോഗ് സ്ക്വാഡ്, ആർപിഎഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. വിവിധ ലഹരികടത്തുകേസുകളിൽനിന്നായി നേരത്തേ പിടികൂടിയ ലഹരിവസ്തുക്കളുടെ നശിപ്പിക്കൽ ഇന്നു രാവിലെ 11നു നടക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Leave A Comment