മാസപ്പടി കേസ്; ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടു നൽകരുതെന്നാണ് സിഎംആർഎല്ലിന്റെ ആവശ്യം. അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കും. എസ്എഫ്ഐഒ കണ്ടെത്തിയ വിവരങ്ങളും രേഖകളും ശേഖരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ നീക്കം.
എന്നാൽ കമ്പനിയുടെ രഹസ്യരേഖകളും മറ്റ് അനുബന്ധ വിവരങ്ങളും ഇഡിക്ക് കൈമാറുന്നത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സിഎംആർഎല്ലിന്റെ വാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എസ്എഫ്ഐഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇഡിയുടെ ആവശ്യം. പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ്എഫ്ഐഒ നിലപാട് നേരത്തെ പിഎംഎൽഎ കോടതി ആരാഞ്ഞിരുന്നു.
Leave A Comment