ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വിജയകുമാറിനെ റിമാൻഡു ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് അടുത്ത മാസം 12വരെ ഇയാളെ റിമാൻഡു ചെയ്തത്.
ബോർഡിന് നഷ്ടമുണ്ടാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ 31 ന് പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു വിജയകുമാർ.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗങ്ങളാണ് എൻ.വിജയകുമാറും കെ.പി. ശങ്കര്‍ദാസും. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാത്തത് ഹൈക്കോടതി വിമർശിച്ചിരുന്നു.
Leave A Comment